Thursday, 7 August 2014

നമസ്കാരം സുഹൃത്തുക്കളെ , ശുഭദിനം നേരുന്നു . 

എന്‍റെ തര്‍ജ്ജമ വേണ്ടന്ത്യെ ആയ്വോ ന്ന് നിശ്ശ ല്ല്യാ ; ന്നാലും ഒരു ശ്രമം .

നിഷ്ക്കാമകര്‍മ്മങ്ങള്‍ക്കായി അച്ചടക്കം പാലിക്കുന്നതെങ്ങനെ ?

വേദങ്ങള്‍ പറയുന്നു , നിഷ്ക്കാമകര്‍മ്മങ്ങള്‍ അച്ചടക്കത്തോടെ ചെയ്യുന്നത് ആത്മാവിനെ നിവൃത്തി മാര്‍ഗത്തില്‍ എത്തിക്കുന്നു . അഥവാ സ്വതന്ത്രമാക്കുന്നു . അതിനാല്‍ ജ്ഞാനികള്‍ ഉദ്ബോധിപ്പിക്കുന്നത് , ഒരു സാധകന്‍ ഭൌതികലോകത്തെ കര്‍ത്തവ്യങ്ങളും കര്‍മ്മങ്ങളും ചെയ്യുകയാണ് എങ്കിലും അവയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ അകലം ദീക്ഷിക്കണം . അതായത് സംഗം പാടില്ല . വൈകാരികമായ അടുപ്പം പുലര്‍ത്തരുത്. ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറയുന്നതു പോലെ, ഭൌതികമായ വസ്തുക്കളെ ക്കുറിച്ചുള്ള ചിന്ത അവയുമായുള്ള വൈകാരികമായ അടുപ്പം ഉണ്ടാക്കുന്നു. ആ സംഗം കൊണ്ട് ആഗ്രഹങ്ങള്‍ ഉടലെടുക്കുന്നു . ആഗ്രഹങ്ങളില്‍ നിന്ന് കോപം ഉളവാകുന്നു . വിദ്വേഷം സംജാതമാകുന്നു . ഇതിനാല്‍ സ്മൃതി നാശം ഉണ്ടാക്കുന്നു . കാര്യാകാര്യ വിവേചന ശക്തി നഷ്ടമാകുന്നു . അവനെത്തന്നെ അത് നശിപ്പിക്കുന്നു . അതിനാല്‍ സംഗം കൂടാതെ കര്‍മ്മം ചെയ്യുക . കര്‍മ്മ നിവൃതിയല്ല, വേണ്ടത് കര്‍മ്മത്തോട് ഫലേച്ഛ കൂടാതെയുള്ള നിര്‍വഹണത്തിനായുള്ള അടുപ്പം മാത്രമേ ആകാവൂ .
HARI OM.

The Discipline of Unattached Action
According to the scriptures, the discipline of unattached action, can lead to salvation of the soul. So they recommend that one should remain detached while carrying out his duties in life. As Lord Krishna said in the Bhagavad Gita: "To the man thinking about the objects (of the senses) arises attachment towards them, from attachment, arises longing, and from longing arises anger. From anger comes delusion, and from delusion loss of memory, from loss of memory, the ruin of discrimination, and on the ruin of discrimination, he perishes".

No comments:

Post a Comment